പേജുകള്‍‌

2011, ജൂലൈ 21

കടപാട് ഫസിബൂകിനോട്

പ്രിയേ, നീ വരുന്നതിനു മുന്‍പ് ഉള്ള ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരുന്നു ബിരിയാണിക്ക് ഉള്ളിലെ വലിയ കോഴിക്കാല് പോലെ നീ എന്റെ മനസ്സിനുള്ളില്‍ കയറി വെയിലത്ത്‌ വച്ച ഒരു ചോക്കോബാര്‍ പോലെ എളുപ്പം അലിയുന്ന ഒരുമനസാണ് എനിക്ക് . നിന്നോടുള്ള സ്നേഹം പലപ്പോ...ഴും ഞാന്‍ പുറത്തു കാണിക്കാറില്ല എങ്കിലും മസാല ദോശ ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന മസാല പോലെ ഞാന്‍ സത്യമായും സ്നേഹം ഒളിച്ചു വെച്ചിരിക്കുകയാണ് മധുരം നിറഞ്ഞ ഒരു സിപ്‌ അപ്പ്‌ പതിയെ പതിയെ കുടിക്കുന്നതുപോലെ, നിന്നോട് ഒത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു . ഞാന്‍ തിന്നുന്ന ഓരോ കപ്പലണ്ടി യിലും ഞാന്‍ നിന്റെ മുഖം കാണുന്നു . ഞാന്‍ കുടിക്കുന്ന ഓരോ ജൂസ് ലും ഞാന്‍ നിന്റെ സ്നേഹം അറിയുന്നു . ഓരോ ഉഴുന്നുവട കഴിക്കാന്‍ എടുക്കുമ്പോഴും ആ വട്ടത്തിനുള്ളില്‍ നിന്റെ മുഖം തെളിയും , ടൊമാറ്റോ സോസ് നു നിന്റെ കവിളിണ യുടെ ചുവപ്പ് ആണോ ..? മില്‍ക്ക് ഷേക്ക്‌ നു നിന്റെ മനസിന്റെ നിറമാണോ..? ഐസ് ക്രീം നു നിന്റെ സ്നേഹത്തിന്റെ കുളിര്‍മയാണോ..? പാല്പായസത്തിനു നിന്റെ സ്നേഹത്തിന്റെ രുചി ആണോ ..? ഈ അവസരത്തില്‍ കരിക്കിന്‍ വെള്ളം പോലെ തെളിഞ്ഞ എന്റെ മനസ്സില്‍ വീഞ്ഞു പോലെ നിന്നോടുള്ള സ്നേഹം പതഞ്ഞു പൊങ്ങുകയാണ് പ്രിയേ ... സത്യമായും നിന്നോടുള്ള എന്റെ സ്നേഹം മട്ടണ്‍ ന്റെ വിലനിലവാരം പോലെ ഓരോ ദിവസവും കുതിച്ചു പൊങ്ങുകയാണ് . അരിപ്പത്തിരി പോലെ നേര്‍ത്തതും വസുമതി അരിയുടെ മൃദുലത ഉള്ളതുംമായ മനസുമായി ബ്രഡും ജാമും പോലെ , ഇഡലിയും സാമ്പാറും പോലെ , പൊറോട്ടയും ഇറച്ചിയും പോലെ , മെയ്‌ട് ഫോര്‍ ഈച് അദര്‍ ആയി ഒരുപാടുകാലം നമുക്ക് ജീവിക്കാന്‍ കഴിയട്ടെ .(കി കി കി കി കഷ്ടം പടിച്ച ജന്മം )See More

2011, ജൂൺ 26

ഒരു നിമിഷം ....

പ്രവാസത്തിന്റെ തീച്ചൂളയില്‍ വെന്തു തിളച്ച യുവത്വം കൊണ്ട് പണിതീര്‍ത്ത സ്വപ്ന സൌധത്തിന്റെ ഉമ്മറത്ത് ജീവിതസായാഹ്നത്തിലൊരു ദിനം കാറ്റ് കൊള്ളാനിരിക്കവേ, ഒന്നുറക്കെ ചുമച്ചു പോയതിന്റെ പേരില്‍ സ്വന്തം മകനില്‍ നിന്നും 'ഛെ' എന്നു കേള്‍ക്കേണ്ടി വരുന്നയാളുടെ മാനസികാവസ്ഥയൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. 'അകത്തെവിടെയെങ്കിലും ഒതുങ്ങിയിരുന്നുകൂടെ'യെന്ന തീക്ഷ്ണമായ നോട്ടത്തില്‍ പതറിപ്പോവുന്ന ആ പിതാവിന്റെ സ്ഥാനത്ത് നിങ്ങള്‍ തന്നെയാണെന്ന് കൂടി കരുതി നോക്കൂ. ഹൊ! കരിമ്പ് ചണ്ടി പോലെ വലിച്ചെറിയപ്പെട്ടേക്കാവുന്ന ഒരു ഭാവികാലത്തെ കുറിച്ചുള്ള ഭാവന പോലും നമ്മിലെത്രമാത്രം അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്!


കണ്കുളിര്‍മ നല്‍കുന്ന മക്കളാണ് ഒരു മനുഷ്യന്റെ ഭൂമിയിലെ ഏറ്റവും വലിയ സമ്പാദ്യം. നമുക്ക് കൈത്താങ്ങാവുന്ന, കുടുംബത്തിനു ആശ്വാസമാവുന്ന മക്കളായി സ്വന്തം മക്കളെ മാറ്റിയെടുക്കാനായി പണിയെടുക്കേണ്ടത് നാം തന്നെയല്ലാതെ മറ്റാരാണ്‌? എന്നാല്‍, പലതുമെന്ന പോലെ പ്രവാസിക്ക് സാധ്യമാവാതെ വരുന്നതും ഇത് തന്നെയാണ്. ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന അവധി ദിനങ്ങളില്‍ മക്കളെ ശരിക്കുമൊന്ന് പരിചയപ്പെടാന്‍ പോലും കഴിയാതെ തിരിച്ചു പോരേണ്ടി വരുന്ന ഹതഭാഗ്യവാന്മാരാണ് നമ്മില്‍ പലരും. നാല് - അഞ്ച് വയസ്സ് വരെയുള്ള കാലഘട്ടമാണ് ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും രസകരമായത്. മലര്‍ന്നും കമഴ്ന്നും മുട്ടില്‍ നിരങ്ങിയും പിച്ച വെച്ചും പാല്‍പ്പല്ല് കാട്ടി ചിരിച്ചും അവര്‍ നമ്മെ ആനന്ദിപ്പിക്കും. വാക്കുകള്‍ കൂട്ടിപറഞ്ഞും പാട്ടുകള്‍ക്ക് വരികള്‍ ചമയ്ചും നമ്മുടെ മനംകവരും. പക്ഷേ, ഇതൊക്കെയും മിക്ക പ്രവാസികളുടെയും നഷ്ടക്കണക്കുകളായി ജീവിത ഡയറിയില്‍ രേഖപ്പെട്ടുകിടക്കും. ടെലഫോണ്‍ സംഭാഷങ്ങളില്‍ അപൂര്‍വമായി കേള്‍ക്കുന്ന ബാപ്പാ വിളികളെ പലവുരു മനനം ചെയ്ത് അവര്‍ ആശ്വാസം കണ്ടെത്തും. ഉതിര്‍ന്നു വീഴുന്ന കണ്ണുനീര്‍ തുള്ളികളെ 'സഹബാച്ചി'കളില്‍ നിന്നും മറയ്ക്കാന്‍ ശ്രമിക്കും. കുഞ്ഞുമക്കള്‍ക്കാവട്ടെ, പിതാവെന്നാല്‍ ടെലഫോണ്‍ റെസീവറാണെന്ന് പോലും തോന്നിപ്പോകും!


ചോദിക്കുന്നതെന്തും വാങ്ങിക്കൊടുക്കുന്ന പിതാവിലേക്ക് ഒരു ഗള്‍ഫുകാരന്‍ മാറുന്നതിന്റെ ആദ്യ കാരണങ്ങളാണ് ഈ പറഞ്ഞതൊക്കെയും. കെട്ടിപ്പിടിച്ചും വാരിപ്പുണര്‍ന്നും മതിവരുവോളം സ്നേഹം പകരാന്‍ കഴിയാത്തതിലുള്ള നിരാശാ ബോധത്തെ മറികടക്കാന്‍ അവര്‍ കാണുന്ന എളുപ്പവഴി പണം മാത്രമാണ്. സ്നേഹത്തിനു പകരം പണമെന്നും പണത്തിനു പകരം സ്നേഹമെന്നുമുള്ള പുതുലോകത്തിന്റെ സൂത്രവാക്യത്തിനു പ്രവാസിയും അറിയാതെ അടിമപ്പെടുകയാണിവിടെ. ബൈക്കായും മൊബൈലായും ലാപ്ടോപ്പായും സ്നേഹം എക്സ്ചേഞ്ചുകളിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുന്നിടത്ത് തന്റെ 'രക്ഷാകര്‍തൃത്വം' അവസാനിച്ചു എന്നു മനസ്സിലാക്കുന്ന പ്രവാസിയില്‍ നിന്നു തുടങ്ങുന്നു പുതുതലമുറയുടെ സാംസ്കാരികാധപ്പതനം. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഒരു നാട്ടിലും അനുവദനീയമല്ലെന്ന് നമുക്കറിയാം. എന്നാലും പൊന്നുമോന്‍ എസ് എസ് എല്‍ സി പാസായാല്‍ നാം വാഗ്ദാനം ചെയ്യുന്ന ഉപഹാരം പാഷനും പള്‍സറുമാണ്. സ്കൂളുകളില്‍ നിരോധിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ എന്തിന്റെ പേരിലാണ് നമ്മുടെ കുട്ടിക്ക് നാം വകവെച്ചു കൊടുക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ത്രീജിയും വൈഫൈയും അടക്കം അത്യാധുനിക സംവിധാനങ്ങളുള്ള മൊബൈല്‍ ഫോണുകള്‍ എങ്ങിനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ഒരു രക്ഷിതാവും വ്യാകുലപ്പെടുന്നുമില്ല. 'മാനസപുത്രി'യുടെ ദീനരോദനം തടസ്സപ്പെടാതിരിക്കാന്‍ മക്കളുടെ പഠനം അടച്ചിട്ട മുറികളിലേക്ക് ഒതുക്കപ്പെടുമ്പോള്‍, ആധുനിക പഠന സാമഗ്രികളില്‍ ഒന്നായ കമ്പ്യൂട്ടറില്‍ തെളിയുന്ന നീല വര്‍ണങ്ങളെ നമ്മുടെ പ്രിയപത്നിമാരും തിരിച്ചറിയുന്നില്ല!


ദിനേനെ നാം നടത്തുന്ന ഇന്റര്‍നെറ്റ് ടെലെഫോണ്‍ സംഭാഷങ്ങങ്ങളില്‍ മക്കളെ കുറിച്ച് എന്തൊക്കെ തിരക്കാറുണ്ട്. ബൈക്കില്‍ എണ്ണയടിക്കാന്‍ കാശ് കൊടുക്കാത്തതിനു ചീത്ത പറഞ്ഞ മകനെ കുറിച്ചുള്ള പരിഭവംപറച്ചിലില്‍ ഒതുങ്ങിപ്പോവുന്ന മാതാവായി, പകരമായി മകനെയൊന്നു ശാസിച്ചു കടമ തീര്‍ക്കുന്ന പിതാവായി രക്ഷിതാക്കള്‍ മാറിപ്പോകുന്നുവെങ്കില്‍ ചിന്തിക്കാനേറെയുണ്ട്. അരമണിക്കൂറിനു അമ്പത് പൈസ കൊടുത്തു വാടക സൈക്കിളില്‍ നാല് റൌണ്ട് അങ്ങാടിയില്‍ കറങ്ങി സന്ധ്യക്ക് മുമ്പേ വീടണഞ്ഞ നമ്മുടെ ചെറുപ്പത്തെ ഇന്നത്തെ തലമുറയുമായി താരതമ്യം ചെയ്യരുത്. കാലം വല്ലാതെ മാറിപ്പോയിരിക്കുന്നു. ഒപ്പം മാറാന്‍, കാലത്തിനും മുന്നേ ഓടാന്‍ മത്സരിക്കുന്ന പുതു തലമുറയില്‍ നമ്മുടെ മക്കള്‍ മാത്രം സുരക്ഷിതരാണെന്ന മുന്‍ വിധിയാണ് നമുക്കുള്ളതെങ്കില്‍ നാം അത് തിരുത്തിയെ മതിയാവൂ. നമ്മുടെ നാട്ടില്‍ നടന്ന ഒരു പിടി പഠനങ്ങളില്‍ തെളിയുന്നത് ധാര്‍മിക ജീവിതം നയിക്കുന്ന വിദ്യാര്‍ഥി സമൂഹം തുലോം തുച്ഛമാണ് എന്നത്രേ! ലൈംഗിക അരാചകത്വവും മയക്കുമരുന്നിന്റെ ഉപയോഗവും ദൈവത്തിന്റെ സ്വന്തം നാടിനെ സാത്താന്റെ സ്വന്തം നാട്ടിലേക്ക് വഴിനടത്തിക്കൊണ്ടിരിക്കുകയാണ്.


നമ്മള്‍ കടലിനിപ്പുറമായിപ്പോയത് കൊണ്ട് മാത്രം നമ്മുടെ മക്കള്‍ ധര്മച്യുതിയില്‍ പെട്ടുപോകാന്‍ പാടില്ല. മകനായാലും മകളായാലും അവരുമായി നല്ലൊരാത്മ ബന്ധം സ്ഥാപിച്ചെടുക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ചൂരല്‍ കാണിച്ചു പേടിപ്പിക്കുന്ന പഴയ രക്ഷിതാക്കളല്ല ഇന്നിനാവശ്യം. ഫോണെടുത്ത് റസീവര്‍ ചെവിയില്‍ നിന്നും മാറ്റിപ്പിടിച്ചു നമ്മുടെ ചീത്ത പറച്ചിലിനെ 'ആസ്വദിക്കുന്ന' മക്കളാക്കി അവരെ നാം മാറ്റരുത്. നല്ലൊരു സൗഹൃദം; ഏറ്റവുമടുത്തൊരു കൂട്ടുകാരനോടെന്ന പോലെ നന്നായി ഇടപഴകുന്നൊരു ബന്ധം. അതാണ്‌ പുതു തലമുറ രക്ഷിതാക്കളില്‍ നിന്നും ആഗ്രഹിക്കുന്നത്. അങ്ങനെയൊരു ബന്ധം സ്ഥാപിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അവരുടെ ആവശ്യങ്ങളിലെ തെറ്റും ശരിയും സൌമ്യമായി അവരെ ബോധ്യപ്പെടുത്താന്‍ അതുവഴി സാധിക്കും. ആഗ്രഹങ്ങളിലെ തെരഞ്ഞെടുപ്പിന് അന്യരുടെ മക്കളെയോ സിനിമാ താരങ്ങളെയോ മാതൃകകളാക്കുന്നതിനു പകരം നമ്മുടെ അഭിപ്രായം തേടപ്പെടും. നെല്ലും പതിരും വേര്‍തിരിച്ചറിയിക്കാന്‍ നമുക്കും കഴിയും. പലപ്പോഴും കുട്ടികള്‍ക്കുണ്ടാവുന്ന ചീത്ത അനുഭവങ്ങള്‍ മാതാപിതാക്കള്‍ അറിയാതെ പോകുന്നത് ഇത്തരമൊരു കൊടുക്കലും വാങ്ങലും സാധ്യമാവുന്നൊരു ബന്ധം അവര്‍ക്കിടയില്‍ ഇല്ലാതെ പോവുന്നത് കൊണ്ടാണ്. ഞാനിത് പിതാവിനോട്‌ പറഞ്ഞാല്‍ എന്നെ ചീത്ത പറയും എന്നു വിശ്വസിക്കുന്നൊരു കുട്ടി നാമറിയേണ്ട പലതും ഉള്ളിലൊതുക്കും. പങ്കുവെച്ചു പരിഹാരം കാണേണ്ടവ അവിടെ കിടന്നു ചീഞ്ഞളിയും. ഒടുവില്‍ ദുര്‍ഗന്ധം നാടു മുഴുവന്‍ വ്യാപിച്ച ശേഷമാവും നാമറിയുക. പക്ഷേ അപ്പോഴേക്കും സമയം വല്ലാതെ വൈകിപ്പോയിരിക്കും.


മക്കളുടെ മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും ഇടക്കൊന്നു പരിശോധിക്കാന്‍ നാം ആരെയെങ്കിലും ചട്ടം കെട്ടിയെ മതിയാവൂ. അനാവശ്യമെന്ന് നൂറു ശതമാനം ബോധ്യമുള്ള മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കാതിരിക്കുക തന്നെയാണ് ഉചിതം. കമ്പ്യൂട്ടറുകള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമാണെങ്കില്‍ പരമാവധി സ്വകാര്യത ഇല്ലാത്ത മുറികളില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമെങ്കില്‍ മാത്രം അനുവദിക്കണം. ഓരോ അന്വേഷണങ്ങളിലും അവരുടെ പഠനവും ആരോഗ്യവും കൂട്ടുകെട്ടുകളും ചര്‍ച്ചയാവണം. നാം നല്‍കുന്ന പണം അനാവശ്യമായി ചെലവഴിക്കപ്പെടുന്നില്ലെന്നു ഉറപ്പു വരുത്തണം. ധാര്‍മികകാര്യങ്ങളില്‍ ചെറിയൊരു അശ്രദ്ധ പോലും ഗുരുതരമാണെന്ന് അവരെ ബോധ്യപ്പെടുത്തണം. പെണ്മക്കളുടെ വസ്ത്ര ധാരണ രീതികളില്‍ അധാര്‍മിക പ്രവണതകള്‍ കടന്നു വരാതെ ശ്രദ്ധിക്കണം. ആളുകളുമായുള്ള ഇടപെടലുകളില്‍ പാലിക്കപെടേണ്ട മര്യാദകളും നിയന്ത്രണങ്ങളും നിരന്തരം ഒര്മിപ്പിക്കപ്പെടണം. നാം കാണുന്നത് പോലെ മറ്റുള്ളവരും നമ്മുടെ മക്കളെ കാണണമെന്നില്ല. അവരെത്ര ചെറുതാണെങ്കിലും, ഇടപെടുന്നത് അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും കൃത്യമായ ശ്രദ്ധ അവരുടെ മേല്‍ ഉണ്ടാവണമെന്ന് ഭാര്യയോടും പറയണം.


ഇങ്ങനെയൊരു റിമോട്ട് കണ്ട്രോള്‍ നമ്മുടെ കൈയില്‍ ഇല്ലാതെ പോയാല്‍ കുടുംബത്തിനും സമൂഹത്തിനും ശാപമായ ഒരു തലമുറയാവും നാളെ വളര്‍ന്നു വരിക. മുന്‍വിധികള്‍ മാറ്റിവെച്ച്, പകരം തിരിച്ചറിവിന്റെ കണ്ണട വെച്ച് ഉത്തരവാദിത്തമുള്ള രക്ഷിതാവായി മാറാന്‍ ശ്രമിക്കാതെ, സ്നേഹത്തെ പണമാക്കി പരിവര്‍ത്തിപ്പിക്കാന്‍ തന്നെയാണ് ഇനിയും നാം ശ്രമിക്കുന്നതെങ്കില്‍ സ്വസ്തമായൊരു ജീവിതസായാഹ്നം നമുക്കന്യം തന്നെയായിരിക്കും.

2011, മേയ് 27

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...

1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.

2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.

3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍ എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.

4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍ കൊണ്ടുപോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.

5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.

6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്‍ട്രെഷനില്‍ ഐ പി എല്‍ കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.

7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.

8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ്‌ കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും.

9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്‌ഷ്യം.

10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട്‌ ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം.

11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല.

ഒരു ചെറിയ ഗള്‍ഫ്‌ വിശേഷം

ഗള്ഫില് ഉണ്ടായിരുന്നവര്ക്ക് ഇത് ചിരിക്കാനും, ഇപ്പോള് ഇവിടെ ഉള്ളവര്ക്ക് ഇത് ചിന്തിക്കാനും, ഇനി വരാന് ആഗ്രഹിക്കുന്നവര്ക്ക് സത്യം മനസില്ലാക്കാനും ഉപകരിക്കും.. ഗള്ഫ് എന്നാല് ഇങ്ങനെ ഒക്കെ ആണ്..

1. പെട്രോളിന് കുടിവെള്ളത്തെക്കാള് വില കുറവ്.

2. ആഴ്ചകള് കൊണ്ട് വലിയ കെട്ടിടങ്ങള് പണിതു കഴിയും.

3. വിദ്യാഭ്യാസം ഇല്ലാത്തവന്, അതുള്ളവന് കിട്ടുന്നതിനേക്കാള് ശമ്പളം.

4. യഥാര്ത്ഥ കഴിവിനെക്കാളും 'ഷോ ഓഫ്'കള്ക്ക് പ്രാധാന്യം.

5. യാതൊരു കാരണവും കൂടാതെ തൊഴിലാളികളെ കമ്പനികള്ക്ക് പറഞ്ഞു വിടാം.

6. റെക്കമണ്ടേഷന് ഉണ്ടെങ്കില് ഏത് മണ്ടനും വലിയ പദവിയില് എത്താം.

7. ബോസ്സിന്റെ അടുത്ത് ഒരു ഓഫീസര്ക്ക് ഉള്ളതിലും സ്വാദീനം ടീബോയിക്കും ഡ്രൈവര്ക്കും ഉണ്ടായിരിക്കും.

8. കെട്ടിടത്തിന്റെ ഉടമസ്തനെക്കാളും അദികാരം കാവല്ക്കാരന് ഉണ്ടായിരിക്കും.

9. അറബികളുടെ സ്വഭാവവും, ഇവിടത്തെ കാലാവസ്ഥയും പ്രവചിക്കാന് പറ്റില്ല. ഇപ്പോഴും മാറികൊണ്ടിരിക്കും

10. മരുഭൂമി ആണെങ്കിലും എല്ലായിടത്തും പച്ചപ്പായിരിക്കും.

11. ഗള്ഫില് നിങ്ങള് പണം സംബാധിച്ചില്ലെങ്കില്, ഈ ലോകത്ത് ഒരിടത്തും നിങ്ങള് സംബാധിക്കുക്കയില്ല.

12. സമയം വളരെ പെട്ടന്ന് പോകും. ഒരു വെള്ളിയാഴ്ചയില് നിന്നും അടുത്ത വെള്ളിയാഴ്ചയിലേക്കുള്ള ദൂരം വളരെ കുറവായി നിങ്ങള്ക്ക് അനുഭവപ്പെടും.

13. ഏതൊരു അവിവാഹിതന്റെയും സ്വപ്നം, വെക്കേഷനും ഒരു കല്യാണവും ആണെങ്കില്, ഒരു വിവാഹിതന്റെ സ്വപ്നം ഫാമിലി വിസയും, ചിലവുകളുമായിരിക്കും.

14. ഇന്ത്യക്കാര് കൂടുതല് ഇശ്വരവിശ്വാസികളായിരിക്കും, അല്ലെങ്കില് അങ്ങനെ അഭിനയിക്കും.

15. സാധനങ്ങള് കച്ചവടക്കാര് വണ്ടിയില് എത്തിച്ചു തരും.

16. ഓരോ 5 കിലോമീറ്ററിലും ഓരോ ഷോപ്പിംഗ്മാള് ഉണ്ടായിരിക്കും.

17. നാട്ടിലെ റോഡിന്റെ നീളവും, ഇവിടത്തെ റോഡിന്റെ വീതിയില് സമമായിരിക്കും.

18. ട്രാഫിക് സിഗ്നലുകള് പച്ച ആകുന്നത് ഇന്ത്യന്സിനും, ബംഗാളികള്ക്കും പോകാനും, മഞ്ഞ ആകുന്നത് പാകിസ്ഥാനികള്ക്കും, ഈജിപ്റ്റുകാര്ക്കും പോകാനും, ചുവപ്പാകുന്നത് അറബികള്ക്ക് പോകാനുമായിരിക്കും.

19. നാട്ടിലേക്ക് വിളിക്കുന്നതിലും കൂടുതല് പണം ആകുന്നത് ഗള്ഫില് തന്നെ വിളിക്കാനായിരിക്കും...

2011, മേയ് 22

മ്യൂസിക്.....

എല്ലാരും കൊതികുന്നത് പോലെ ബാവക്കും, അസിക്കും ഒരു മീഡിയം പണക്കാരന് ആകാന് ആയിരുന്നു പര്യ്പടി.
നല്ല നിലയില് കോഴി കച്ചവടം നടത്തിയ ബാവയ്ക്ക് ഒരു പക്ഷെ രണ്ടാമത്തെ സംരംഭം ആയിരുന്നു മ്യൂസിക് ലാന്ഡ്, അസി കോളേജില് എന്ന് പറഞ്ഞു പോകുന്ന കാലം . വട്ട ചിലവിന്നു പ്രശ്നം ഇല്ലങ്ങിലും ഒരു പാട് ഒന്നും എടുക്കാന് അവന്റെ കയ്യിലും ഇല്ലായിരുന്നു, കട തുടങ്ങല് പരി ഇട്ടു, നമുക്ക് കുറെ ഓഡിയോ റെക്കോര്ഡ് കിട്ടും,
രേകര്ദിന്നു ഒതയില് ഉള്ള കുടുംബകാരന് ഷരീഫ് ഫ്രണ്ട് വഴി ഒരു സെറ്റ് ഒപ്പിച്ചു തന്നു. കോഴി തീറ്റ വാങ്ങാന് ഉള്ള പൈസയും ആഴി തന്ന പൈസയും ഒക്കെ കൂട്ടി അന്ന് എനൂര് രൂപക്ക് കച്ചവടം ഉറപിച്ചു. പൈസ കൊടുത്തതും പോര, എ ആര് റഹ്മാന് സ്ടുടിഒയില് ഉപയോഗിക്കുന്ന റെക്കോര്ഡ് ഇന്സ്ട്രുമെന്റ് ആണ് എന്നാ വില്പന കാറിന്റെ വില യിരുതെല്. അഭിമാനം മാത്രം നോക്കുന്ന എന്റെ അസിക്ക് ഇത് ഒന്നും ഒരു പ്രശ്നം അല്ല, കാരണം ഓതി അളിയന്റെ അളിയന് അല്ലെ. മോസം അല്ലെ തര്കിച്ചാല് .
അന്ന് വൈകുന്നേരം ബസ് കയറി സെറ്റും ആയി നങ്ങളുടെ നടിലേക്ക്
ഇപ്പോള് സെറ്റ് മാത്രം അയ നങ്ങള്ക്ക് ഇന്യും റൂം കിട്ട്യില്ല, അട്വന്സിലാതെ പൂട്ടി കിടന്ന റൂം തന്നെ കിട്ടി ദിവസം പത്തു രൂപ വാടക. എന്റെ അടുത്ത് ഉള്ള എല്ലാ കാസ്സെട്റ്റ് കൂട്ടിയാല് ഒരു പതിനഞ്ചു കാണും. പിന്നു ഒന്ന് രണ്ടു ലവ് സ്റ്റോറി ആഴി പക്കവും.
ഇനി രാക് വേണം , അതിനു അസി നല്ല മരം തന്നെ വീട്ടില് നിന്നി കാണാതെ കൊണ്ട് വന്നു, വിക്രസു കാരനായ നൌഷക്ക് വിട്ടു നിന്ന് ഉള്ള സുപ്പൊര്ട മാത്രം തന്നു. ഇലക്ട്രിക് വര്ക്ക് എല്ലാം അവന് കഴിച്ചു.
നമുക്ക് ഒത്ത ഒരു ആശാരി വേണം, നമുടെ ഹമീ എടുത്തു തരാം എന്ന് പറഞ്ഞു ആ പണി, എന്റെ വീട്ടിലെ രാക് അടിച്ച പരിചയം ഉള്ള ഹമീ നൈറ്റ് ഡ്യൂട്ടി എടുത്തു തീര്കം എന്ന് പറഞ്ഞു.
കൊച്ചു, സകീര് , എല്ലാരും സ്സിസ്സോര് വലിക്കാന് ഉള്ള ഒരിടം തുടങ്ങുന്നത്നാല് നല്ല സപ്പോര്ട്ട് തന്നു.
കൊച്ചു ചില്ലറ ചില്ലറ ബോര്ഡ് എഴുടാന് അറിയുന്നതിനാല് അവന്റെ സപ്പോര്ട്ട് നല്ലവണ്ണം വേണ്ടിയിരുന്നു .
ഹമീ പണി തുടങ്ങിയിട്ട് രണ്ടാം ദിവസം. സമയം രണ്ടു മണി , അവസാന പണി അയ ഗ്ലാസ് ഇടുന്ന തിരകിലാണ് ഹമീ, എന്തോ പെട്ടെന്ന് ഉള്ള കൈ പിയവ് , ഗ്ലാസ് പൊട്ടി, ഇനി എങ്ങിനെ മുന് ഭാഗത്ത് ഗ്ലാസ് വെക്കും എന്നായി എല്ലാരും,
സമയം, മൂന്നു മണി , ഒരു വഴിയും ഇല്ല വേറെ വെക്കാന്, എന്തായാലും പൊട്ടിയ ഗ്ലാസ് തന്നെ വച്ച് കട തുറക്കാന് വച്ച്,
ഇനി കൊച്ചുവിന്റെ ഊയം ആണ്, അവന് രാവിലെ തന്നെ
പേര് എഴുതാന് ഉള്ള പരി പടി ആണ്, സിഗരത്തു ഒന്ന് കൊളുത്തി കൊച്ചു എഴുതി തുടങ്ങി
മ്യൂസിക് ലാന്ഡ്
ബാക്കി ഭാഗം അടുത്ത ആഴ്ച ...
കാത്തിരിക്ക
എന്ന് എലന്ത ടീം

2011, മേയ് 13

നാട്ടില്‍ നിന്ന്

.. ഇന്ന് തിരഞ്ഞടുപ്പ് ഫലം വന്നു, എല്ലാവരെയും പോലെ ദില്ല്, ഫിജു, കുട്ടു, എല്ലാവരും ആവേശത്തില്‍ ആയിരുന്നു, ഇതു പാര്‍ട്ടി എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ഉത്ടരം ഇല്ല, വീടിലെ രണ്ടു നല്ല വലിയ നിഡോ കാന്‍ തുളച്ചു കയര്‍ ഇട്ടു , അവരും തുടങ്ങി മോയിന്‍കുട്ടി ക്ക് വേണ്ടി സിടബാദ് വിളിച്ചു.
കുട്ടുവിന്റെ പച്ച കളര്‍ ഉള്ള കോടി കൂടി ഉള്ളപ്പോള്‍ അവര്‍ക്ക് ആവേശം കിട്ടി, വഴാക്കാട്‌ നിന്ന് വന്ന കുട്ടുവിന്റെ കുടുബക്കാര്‍ ക്കൊടി വന്നപ്പ്ല്‍ അംഗ ബലം പതിനാല് കടന്നു, എന്നാലും വലിയര്‍ക്കു ഇത് നോക്കി കാണാന്‍ കൌതുകം ആയിരുന്നു.
കൂടുതല്‍ ഫോതോ സൈനസ് അയച്ചു തരും എന്ന് കരുതാം.
എന്തായാലും ഒരു പീപി കൂടി വേണമായിരുന്നു എന്നാ ദില്ലുസ്ന്റെ അവസിയം നടത്തി കൊടുത്തെ പറ്റൂ.

സ്നേഹ പൂര്‍വ്വം
എലന്ത

2011, മേയ് 5

കിച്ചടി അവസാന ഭാഗം ................

നാരങ്ങ തിളിച്ച വെള്ളത്തില്‍ ഇട്ടു വാട്ടിയെടുക്കുക, തൊലി പൊട്ടി തുടങ്ങുബോള്‍ നാരങ്ങ വെള്ളത്തില്‍ നിന്നും മാറ്റുക
പിന്നെ, വേവിച്ച നാരങ്ങ ചെറിയ കഷ്ണം ആക്കി അറിയുക, ഇതിലേക്ക് പകതിന്നു ഉപ്പും തിരുമി യോഗിച്ചു എടുകുക
പിന്നെ, ഇങ്ങിനെ നാരങ്ങ തയാരകിയ ശേഷം പച്ച മുളക് , ഇഞ്ചി, എന്നിവ അറിങ്ങതും കട്ടി തേങ്ങ പാലും ചേര്‍ത്ത് നന്നായി  ഇളകുക
പിന്നെ, ഇതിലേക് കട്ടി തൈര് ഉടച്ചതും പഞ്ഞസരയും ചേര്‍ത്ത് നന്നായി ഇളക്കി കൂട്ടുക
ഒരു ചീന ചട്ടി അടുപ്പില്‍ വെച്ച് എന്നാ ചൂടാക്കി അതിലേക്കു കടുക് വറ്റല്‍ മുളക് കര്യ്വേപ്പില എന്നിവ ഇട്ടു തളിച്ച് ഈ കിച്ചടിയുടെ മുഗളിക്ക്
ഒഴിച്ചു വിളമ്പുക .
അതിനു മുന്‍പ് വെളിച്ചെണ്ണ കടുക് വറ്റല്‍ മുളക് കര്യ്വേപ്പില എന്നി ഉപയോഗിച്ചു വരുത്തല്‍ ഒരു രസം കിട്ടും ഉണ്ടാകിയ  കിച്ചടിക്ക്

2011, മേയ് 4

ദില്ലുസ് പാര്‍ട്ട്‌ - 2

ഇന്ന് രണ്ടാം  ദിവസവും ദില്ലുനു ഒരു പാട് ഉണ്ട് പറയാന്‍.................
അവന്റെ വലിയ ഉമ്മ ഉംരക്ക് വരുന്നു, ഒരു പാസ്പോര്‍ട്ട്‌ എടുത്തില്ല എന്നാ
പരാതി നല്ല വണ്ണം ഉണ്ട് അവനിപ്പോള്‍, ഉപ്പ  പാസ്പോര്‍ട്ട്‌ എങ്ങിനെ എടുക്കല്‍
ഒന്ന് എടുത്താല്‍ നാനും ഉമ്മ കൂടെ വരേണ്ട്.
എന്തിനാ എന്ന് തിരകിയപ്പോള്‍ അവനു മക്കയില്‍  പോകണം പിന്നെ മദീന സിയാറത്ത്‌ നടത്തണം
നാന്‍ ഇന്ഷ അല്ല എന്ന് പറഞ്ഞു   നിറുത്തി. ഇന്ന് പകല്‍ സമയം നല്ല കളി ആയിരുന്നു, കൂട്ടിനു പൊന്നുവും
ഫിജിനും ഉണ്ടല്ലോ, ഇടക്ക് എല്ലാവരും കൂടി തല്ലു  കൂടുബോള്‍ പെട്ടന്നു   തെറ്റുന്നവനോട് ദില്ല് പറയും
നീ എന്റെ വീട്ടില്‍ വരേണ്ടന്നു, അവനു പറയാന്‍ ഇപ്പോള്‍  ഒരു പുത്യ വീട് ഉണ്ടല്ലോ. എന്നാലും കുറച്ചു
സമയത്തിന് മാത്രമേ  അതൊക്കെ അവര്‍ക്ക് കാണൂ,
 അവനു എന്താ ------------  അവനെ മൂപന്‍ ആയി കാണണം   അത്ര മാത്രം...
ആ സീറ്റ്‌ അവനു കൊടുത്താല്‍ അവന്‍ ഹാപ്പി ആകും
 
ഇന്ന് എനക്കും ഇല്ല വലിയ മൂഡ്‌ എന്തൊകെയോ മസില്‍ തോനുനത് കുറിക്കാന്‍....
നാളെ വീണ്ടും കാണാം
എന്ന്
എലന്ത ടീം

2011, മേയ് 3

എന്‍റെ ദില്ലു,,,,,,,

ഈ മണ്ണില്‍ നിന്ന് എല്ലാവര്ക്കും പറയാന്‍ ഉള്ളത് തന്നെ ആണ് ഈ എളിയവനും പറയാന്‍ ഉള്ളത്
പക്ഷെ അതിനു എന്തോ ഒരു   മാറ്റം എനിക്ക് ഫീല്‍ ചെയുന്നു, വൈകുന്നെരങ്ങില്‍ വിളിക്കുന്ന ഫോണ്‍ കാത്തു നില്കും ചില ദിവസങ്ങളില്‍ . അന്ന് പകല്‍ മുഴുവനും ഓര്‍ത്തു വച്ചത് ക്ലിയര്‍ ചെയ്യാന്‍ ഉള്ള അവന്റെ ഉത്സാഹം.

ദില്ലുനു  എന്തോ  ഗള്‍ഫ്‌ കാണാന്‍ ഉള്ള അവന്റെ ആഗ്രഹമോ.???


എന്‍റെ സുഹ്രത്തുക്കള്‍ അയ ഇഖ്‌ബാലും . അബു , സത്താര്‍ , എല്ലാരും എന്ത് ചെയുന്നു ,  അവരെ കണ്ടോ,  എത്ര മണികൂര്‍ ആണ്  പണി,
 അവര്‍ എന്നാ വരുന്നത്  , ഞങ്ങള്‍ എല്ലാരും ഇന്ന് കണ്ടോ?  എന്നൊക്കെ...........

എന്നാലും എന്തോ ..............

നാന്‍ എന്തിനു അവനെ കഴിഞ്ഞ ലീവിന് പോയപ്പോള്‍ തച്ചു ,  എന്ന് ചോദിക്കും എന്നോട് തന്നെ,

തല മുറ ആയി കിട്ടിയ പെട്ടന്നു  വരുന്ന  ദാസിയം  ആയിരികം അതിന്നു കാരണം
ബാപ്പക്ക് ഉള്ള  പത്തു പേര മക്കളില്‍ അവനോടു ആണ് അദികം  സ്നേഹം, എന്തോ  ബാപ്പക്ക് അവനെ മനസിലാക്കാന്‍  കഴിഞ്ഞു കാണും
അവന്റെ ഇപ്പോള്‍ ഉള്ള സങ്ങടവും ബാപ്പ പോയത്  തന്നെ, 
മുടങ്ങാതെ  ബാപ്പയുടെ ഖാബെര്‍ സ്ഥാനം എഴു വയസു കാരന്‍ ആയ അവനു എല്ലാ വെള്ളിയും
പോകണമേങ്ങില്‍ അവര്‍ തമ്മില്‍ ഉള്ള അടുപ്പേം അളക്കാന്‍ പറ്റുമല്ലോ ?
ബാപ്പ മരികുമ്പോള്‍ നാന്‍ ഇവിടേ ആയിരുന്നു, പിറ്റേന്ന് നാന്‍ നാട്ടില്‍ എത്യേങ്ങിലും കരച്ചിലോടെ അവന്‍ ആയിരുന്നു എല്ലാം വിവരിച്ചു തന്നത്.....
ദില്ല്വിന്റെ  കുസ്ര്തികള്‍ അബുനോട് പറയുമ്പോള്‍ അവനു നൂറു നാവാണ്‌.
 വീട്ടില്‍ നിന്ന് പറയാതെ മീന്‍ പിടിക്കാനും റോഡില്‍ കളിക്കാനും പോകുമ്പോള്‍ നാന്‍ അവനെ  ചീത്ത പറയും, പിന്നെ ഒരു വാരം അവനെ നോകേണ്ട
 ഫോണില്‍ സംസാരിക്കാന്‍ , ഇത് അബുനോട് പറയുമ്പോള്‍ അബു എന്നോട് പറയും, അവന്‍ പാവം ആണ് . അവനെ ഒന്നും കാട്ടരുത് എന്ന് പറയണം അതിനാല്‍ ആണല്ലോ എന്‍റെ  വലതു കളിലെ വേദന അവന്‍ കേട്ടപ്പോള്‍ ‍, എന്നെ വിളിപിച്ചതും, ഇനി മതി ഉപ്പ കുറേ , ആയില്ലേ നിറുത്തി പോര് എന്നൊക്കെ , പിന്നെ കരച്ചിലും.

എനിക്കും ഇപ്പോള്‍ ഒരു പാട് മിസ്സ്‌ ചെയുന്നു അവനെ.
കുസ്ര്തി തമാശകളും ആയി
വ്വെണ്ടും വരും -
അടുത്ത് തന്നെ
എന്ന്...................
എലന്ത ടീം

പാചക രുചി - - - - ചെറുനാരങ്ങ കിച്ചടി

ചെറുനാരങ്ങ -   5 എണ്ണം
പച്ച മുളക്  - 2 എണ്ണം
ഇഞ്ചി - 1 എണ്ണം
കട്ടി തൈര് - 3/4  Gr
കട്ടി തേങ്ങ പാല്‍ - 1/2 Kg
പഞ്ചസാര - 1 ടി സ്പൂണ്‍ഉപ്പു - ആവശ്യത്തിന്നു

***********************************************************************
ബാക്കി നാളെ പറയാം

എന്ന് എലന്ത